അശ്വത്ഥാമാവ് മനുഷ്യരിൽ നിറഞ്ഞിട്ടുള്ള വെറുപ്പായാണ് അവശേഷിക്കുന്നതെന്ന് വ്യാസൻ പറഞ്ഞു വെക്കുന്നു.
പാണ്ഡവ കുടീരത്തിൽ കയറി പെണ്ണെന്നോ കുട്ടികളെന്നോ ഭേദം നോക്കാതെ കൂട്ടക്കൊല നടത്തി പിതാവിനെ കൊന്ന പാണ്ഡവരോടുള്ള കലിപ്പ് തീർത്ത ആശ്വതാമാവ് തീരാത്ത പകയുടെ പ്രതീകമായി മനുഷ്യരിൽ നിലകൊള്ളുന്നു.
ആനയെ കൊന്നിട്ട് അശ്വത്ഥാമാവിനെ കൊന്നെന്നു ദ്രോണരെ തെറ്റിദ്ധരിപ്പിച്ചു.സത്യം മാത്രം പറയുന്ന യുധിഷ്ഠിരന്റെ വായിൽ നിന്നും കെട്ടത്‌കൊണ്ടാണ് ദ്രോണർ വിശ്വസിച്ചത്.യുധിഷ്ഠിരൻ കള്ളം പറഞ്ഞില്ല,എന്നാൽ നടന്നത് വാസ്തവവുമല്ല. ഹിന്ദുവിന്റ് ധാർമ്മികത അവനവനെ ബോധ്യപ്പെടുത്താനുള്ളതാണ്.അത് സത്യമല്ല.തോന്നൽ ഉണ്ടാക്കിയാൽ മതി.'ഗാണ്ഡിവ ധന്വാവ്' എന്ന പേരിൽ അഹങ്കരിച്ച അർജ്‌ജുനൻ,അതിന്റെ ഉപയോഗം കഴിഞ്ഞിട്ടും ഉടമയായ വരുണന് തിരിക്കേനല്കിയില്ല.അതിന്റെ ദിവ്യശക്തി ക്ഷയിച്ചിട്ടും ഒരു അലങ്കാരമായി കൊണ്ടുനടന്നു.ഒരിക്കൽ ദ്വാരകയിലേക്ക് സ്ത്രീകളുമായി പോയ ആർജ്‌ജുനനെയും സംഘത്തെയും പഞ്ചനതത്തിൽ വെച്ചു കാട്ടാളന്മാർ ആക്രമിച്ചു.ഗാണ്ഡീവം ഉണ്ടായിരുന്നിട്ടും പെണ്ണുങ്ങളെയുമായി കടന്നുപോയി.ഇക്കാര്യം പറഞ്ഞു യുധിഷ്ഠിരൻ ക്ഷോഭിക്കുകയും ഗാണ്ടിവത്തെ നിന്ദിക്കുകയും ചെയ്തു.ആർജ്‌ജുനൻ കോപം കൊണ്ടു വിറച്ചു.തന്റെ വില്ലിനെ നിന്ദിക്കുന്നവരെ കൊല്ലുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളതാണ്.അതു തെറ്റിക്കാൻ പാടില്ല.നിന്ദിച്ചത് ചേട്ടൻ.ധർമ്മ സങ്കടത്തിലായ ആർജ്‌ജുനനോട് കൃഷ്ണൻ ഒരു ഉപായം പറയുന്നു.
"ഗുരുവിനെ നീയെന്നൊരുവുര ചെയ്താൽ ഗുരുവധം ചെയ്ത ഫലം വരുമെടോ..""
അങ്ങനെ ചേട്ടനെ 'നീയെന്നു വിളിച്ചു കൊന്നു'
ഇതെല്ലാമാണ് ശിവശങ്കരൻ ഓർമ്മപ്പെടുത്തുന്നത്.ആനയും അശ്വതാമാവും ആർജ്‌ജുനനും യുധിഷ്ടിരനും ഒക്കെ ഇവിടെയുണ്ട്.
ദിവ്യശക്തി പോയ ഗാണ്ഡീവം ഇനിയും എന്തു ചെയ്യും എന്ന് കാത്തിരുന്നു കാണാം.
No comments:
Post a Comment