അംബേദ്ക്കർ ബുദ്ധമതം സ്വീകരിക്കുന്നത് കൃത്യമായ കാഴ്ചപ്പാടോടെ ആയിരുന്നു .ഹിന്ദുവിരുദ്ധത മാത്രം ആയിരുന്നെങ്കിൽ ഏതെങ്കിലും മതം മതിയായിരുന്നു.ബുദ്ധമതം തെരഞ്ഞെടുക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്.ഒന്ന് അത് പൂർവിക മതം,രണ്ട് ,തീവ്രഹിന്ദുത്വത്തെ നേരിടാനുള്ള ബുദ്ധമതത്തിന്റെ ആന്തരിക ശക്തി.ബാബാസാഹേബ് നേരിട്ട് പറഞ്ഞിട്ടല്ല അനേക ലക്ഷങ്ങൾ ബുദ്ധിസത്തിലേക്ക് കടന്നു പോയത്. ബാബ വെളിവാക്കിയ ഉണ്മയുടെ അദൃശ്യമായ പ്രഭാവം താന്നെയാണ്.ആ പ്രോസ്സസ് ചൂണ്ടിക്കാണിക്കാനോ ബോൾഡാക്കി വെക്കാനോ കഴിയില്ല.ബാബയുടെ വ്യക്തിപ്രഭാവം അത്രത്തോളം തലമുറകളെ സ്വാധീനിച്ചിരിക്കുന്നു,അതുകൊണ്ടു തന്നെയാണ് പുതിയ തലമുറ ബുദ്ധിസത്തിലേക്കടുക്കുന്നത്
ബാബയോളമല്ലെങ്കിലും കേരളത്തിൽ കല്ലറ സുകുമാരൻ ഉണ്ടാക്കിയ പ്രഭാവം ചെറുതല്ല .അതുകൊണ്ടു തന്നെയാണ് ബോധപൂർവമോ അല്ലാതെയോ ആയാലും കല്ലറ എടുത്ത തീരുമാനം പിന്നാലെ വന്നവർ ഏതര്ഥത്തിലാണ് എടുത്തിട്ടുണ്ടാവുക.?നമുക്കും കയറാനുള്ള അവകാശമുണ്ട് എന്ന് അവർ തീരുമാനിച്ചെങ്കിൽ അത് ഗുരുവായൂർ പദയാത്രയുടെ എഫ്ക്റ്റ് തന്നെയാണ്.പകരം മറ്റൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല.കല്ലറ മാത്രമല്ല കേരളത്തിൽ നടന്നിട്ടുള്ള; മുഴുവൻ സാമൂഹ്യ നീതിയ്ക്ക് വേണ്ടിയുള്ള സമരങ്ങൾ ഹിന്ദുമതപരിഷ്ക്കരണം എന്ന പേരിലാണ് നടന്നിട്ടുള്ളത്.അതിനുള്ളിലെ സാമൂഹ്യവിരുദ്ധതയെ പാടെ നശിപ്പിക്കാതെ ചെറുതായി അനക്കിക്കൊണ്ടിരുന്നു. ഇതിനെയാണ് ചിലർ നവോദ്ധാനം എന്ന് വിളിച്ചത്.
നവോദ്ധാനമെന്ന പേരിൽ നടന്നത് ജാതി ശാക്തീകരണവും മതമില്ലാതിരുന്ന ദളിതരെ ഹിന്ദുത്വത്തിലേക്കു കൊണ്ടുവരുന്നു,പ്രജാസഭയിൽ അംഗമാക്കുന്നു .ഇത്രമാത്രം സ്വീകരിച്ച ദളിതരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നു.ആരാധനാലയത്തിനും കൃഷിക്കും വിദ്യാഭ്യാസത്തിനും സഹായം നൽകുന്നു.ഇങ്ങനെ മതപരിവർത്തനം ചെയ്യാത്തവരുടെ ഉണർവ്വ് ഹിന്ദുമതത്തിലൂടെ നടക്കുന്നു.അടുത്തകാലം വരെ നമുക്കിടയിലെ പരിഷ്ക്കരണവും ഹിന്ദുവിനോട് സമരം ചെയ്തു സമരസപ്പെട്ടു ഒരിഞ്ചു നീങ്ങുക എന്നതായിരുന്നു.അത്തരത്തിലൊരു മാതൃകയാണ് കല്ലറയും സ്വീകരിച്ചത്.അദ്ദേഹം സമ്പൂർണ്ണ വിമോചനമാർഗ്ഗമായി ബാബാ സാഹേബ് മുന്നോട്ടു വെച്ച ബുദ്ധിസത്തെ സ്വീകരിച്ചില്ല.അപ്പോൾ സ്വാഭാവികമായും അദ്ദേഹം പെരുമാറിയ ഇടങ്ങളിലേക്ക് സ്വാഭാവികമായി സാധാരണക്കാരും ഇറങ്ങിപ്പോകാനുള്ള സാധ്യതയെ തടയുന്ന ജ്ഞാനമൊന്നും ആരും പ്രധാനം ചെയ്തില്ല.ഉപരിതലത്തിലെ സ്ഥൂല ചലനങ്ങൾ മാത്രം മനസ്സിലാകുന്ന വികാരജീവികൾ കാണാതെപോകുന്ന വസ്തുതകളാണ് ദളിതരെ എക്കാലത്തും ഹിന്ദുത്വ പാളയത്തിലേക്ക് കൊണ്ടുപോകുന്നത്.
അല്ലെങ്കിൽ പറയുക,എൺപതുകളിലെ ഹിന്ദുത്വ ആഭിമുഖ്യമാണോ ഇപ്പോൾ കാണപ്പെടുന്നത് .?നവോദ്ധാനം മുതൽ കിട്ടിയ ശീലത്തിനപ്പുറം ബാബാസാഹേബ് മുന്നോട്ടുവെച്ച സമ്പൂർണ്ണ വിമോചനത്തെക്കുറിച്ചുള്ള ആശയം കല്ലറയെപ്പോലുള്ളവർ മുന്നോട്ടു വെച്ചില്ലന്നുള്ളതാണ് ഇന്നുകാണുന്ന അവസ്ഥയ്ക്കുള്ള കാരണമെന്നാണ് ഞാൻ പറഞ്ഞത് .സവർണ്ണ ഹിന്ദുവിനോട് എത്ര വിരോധം ഉണ്ടായാലും ഒരേ ആത്മീയതയിൽ നിൽക്കുന്ന ദളിത് ഹിന്ദുവിന് യോജിക്കാൻ ഒത്തിരി വേദികളുണ്ട്.മതം ഉണ്ടാക്കുന്ന കവറേജ് അളവില്ലാത്തതാണ്.അവിടെ നിന്നിട്ടാണ് ഒരു കയ്യിൽ അംബേദ്ക്കറെയും പിടിച്ചുകൊണ്ടു ബുദ്ധിസ്റ്റുകളെ ആക്രമിക്കുന്നത്.
കല്ലറയെപ്പോലുള്ളവർ ഉണ്ടാക്കിയെടുത്ത ദളിത് സ്വത്വ ചരിത്രം എപ്പോൾ വേണമെങ്കിലും ഹിന്ദുവിന് എടുത്ത് ഉപയോഗിക്കാവുന്നതും ഒരു സംശയവും ഉണ്ടാകാത്തതുമാണ്.ആ ചരിത്രത്തിൽ ബൗദ്ധ പാരമ്പര്യം കടന്നു വരുന്നില്ല.ഇതൊക്കെയാണ് ദളിതരെ ഹിന്ദു ആഭിമുഖ്യമുള്ളവരായി മാറ്റിയതിലേക്ക് നയിച്ച കാരണങ്ങൾ.
ആരാധകർ ലോകത്തു ബഹളങ്ങളല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ചിന്തിക്കുന്നവരെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതും വിസ്മരിക്കുന്നില്ല .


